National
ന്യൂഡൽഹി: ലഡാക്കിലെ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ ജയിലിൽ തുടരുമെന്ന് ആക്ടിവിസ്റ്റ് സോനം വാംഗ്ചുക്ക്. ലീഗൽ ടീം ആണ് ഇക്കാര്യം അറിയിച്ചത്.
ശാരീരികമായും മാനസികമായും താൻ സുഖമായിരിക്കുന്നു. വെടിവയ്പ്പിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം. ജുഡീഷ്യൽ അന്വേഷണം ആരംഭിക്കുംവരെയും ജയിലിൽ തുടരും. ആറാം ഷെഡ്യൂളിനും സംസ്ഥാന പദവിക്കും വേണ്ടിയുള്ള ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു. അപ്പക്സ് ബോഡി സ്വീകരിക്കുന്ന ഏതൊരു നടപടിയിലും പൂർണഹൃദയത്തോടെ കൂടെ നിൽക്കും. യഥാർഥ ഗാന്ധിയൻ അഹിംസയുടെ വഴിയിൽ സമാധാനപരമായി പോരാട്ടം തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, ഭാര്യ ഗീതാഞ്ജലി ആംഗ്മോ നൽകിയ ഹേബിയസ് കോർപ്പസ് സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റീസ് അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയയും എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
National
ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരം അറസ്റ്റിലായ ആക്ടിവിസ്റ്റ് സോനം വാംഗ്ചുക്കിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് ഭാര്യ ഗീതാഞ്ജലി ജെ. ആംഗ്മോ.
ജോധ്പുരിലെ ജയിലിൽ നിന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വാംഗ്ചുക്കിനെതിരെ എൻഎസ്എ ചുമത്താനുള്ള തീരുമാനത്തെയും ഹർജിയിൽ ചോദ്യം ചെയ്യുന്നു.
വാംഗ്ചുക്കിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തനിക്ക് ഇപ്പോഴും ഒരു വിവരവുമില്ലെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ ഗീതാഞ്ജലി പറഞ്ഞു.
പാക്കിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകനുമായി വാംഗ്ചുക്കിന് ബന്ധമുണ്ടെന്ന ആരോപണങ്ങളും ഗീതാഞ്ജലി നിഷേധിച്ചു.
National
ലേ: ലഡാക് സംഘർഷത്തിന് ദിവസങ്ങൾക്ക് ശേഷം ആക്ടിവിസ്റ്റ് സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്തു. ലേ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. വാംഗ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം.
വാംഗ്ചുക്കിന്റെ സ്റ്റുഡന്റ്സ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ലഡാക്ക് (SECMOL) ന്റെ രജിസ്ട്രേഷൻ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്.